ശ്രീദാമന്റെ ഈശ്വരനിഷേധം വിവരിച്ച് മുന്നാൾപ്പാടിനു അന്നു തന്നെ ഓല പോയിരുന്നു. ഇരുപതു വാൾക്കാരുമായി ശ്രീദാമനെത്തേടി രൈരുനായരെത്തിയപ്പോൾ പുലക്കുടിയിലായിരുന്നു സിംഹിക. അകലെയല്ലാതെ വിരിച്ച പാറപ്പുറത്ത് രാശി നോക്കി ശ്രീദാമൻ കിടന്നിരുന്നു.
ഇരുളാകാൻ കൊതിക്കുന്ന സന്ധ്യയിൽ കുന്നത്തു വച്ച ശ്രീദാമനെ അകലെ നിന്നേ രൈരു കണ്ടു. ഒരു കേറ്റം കേറി രൈരുവെത്തിയപ്പോൾ മറുകയറ്റത്തു നിന്നും ചേകോനും തേതിയും ശ്രീദാമനെ സമീപിച്ചിരുന്നു.
ചന്ദ്രൻ കുജനെ കടന്നു പോകവേ ശ്രീദാമൻ ഗുരുവിന്റെ സ്ഥാനം നോക്കി അതൃപ്തനായി. അരികിൽ മാർജ്ജാരസമ പാദചലനങ്ങൾ കേട്ട് രോമകൂപങ്ങൾ പോലും ജാഗ്രതയിലായി. ബുദ്ധി പഞ്ചേന്ദ്രിയങ്ങളുടെ ഓരോ സംവേഗങ്ങളും അപഗ്രഥിച്ചു ചാഞ്ചാടുവാൻ തുടങ്ങി. കൈകൾ കാരിരുമ്പു പോലെ ഉറച്ചു. ഇളം തെന്നലിൽ ഒരു സ്ത്രീനിശ്വാസം കൂടി അറിഞ്ഞ് അത്ഭുതപ്പെടുകയും ചെയ്തു. വാളിന്റെ സീൽക്കാരം കേട്ടതോടെ ശ്രീദാമൻ തല തിരിച്ചു രൈരുവിനെ വിലയിരുത്തി വീണ്ടും രാശിനോട്ടം തുടർന്നു.
രൈരുവിനു തല പെരുത്തു കയറി, “വാളു കണ്ടാൽ ആദരവു കാട്ടാത്ത താന്തോന്നി. ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ ബാക്കി!”
വായുവിൽ രണ്ടുമൂന്നാവർത്തി കറങ്ങിത്തിരിഞ്ഞ രൈരുവിന്റെ വാൾ ശ്രീദാമന്റെ തുട ലക്ഷ്യമാക്കി നീട്ടപ്പെടവേ ഹുങ്കാരമാർന്നുയർന്നുവന്ന ചേകവന്റെ കേമൻ ചുരിക അതിനെ തടഞ്ഞു. രൈരു ചേകവന്റെ സന്നിദ്ധ്യത്തെക്കുറിച്ച് ആദ്യമായി ബോധവാനായി. വാൾക്കാരും ജാഗ്രതയിലായി. രൈരുവിന്റെ വെള്ളിത്തൊപ്പി കണ്ടു ചേകവൻ ചോദിച്ചു.
“എവിടത്തെ നായരാണെടോ താൻ?”
“മുന്നാൾപ്പാടിന്റെ മൂന്നാംനായരാണു ഞാൻ.”
“ആയുധമില്ലാത്തവനെ വെട്ടുന്ന താൻ മുന്നാൾപ്പാടിന്റെയല്ല മൂശേട്ടച്ചീരുവിന്റെ നായരാകാനാണു യോഗ്യൻ.”
“ഉടയവരുടെ കല്പന ധിക്കരിക്കുകയാണോ താൻ?”
“എന്താണ് ഉടയവരുടെ കല്പന?”
“ശ്രീദാമനെ പിടിച്ചുകൊണ്ടു വരാൻ.”
“വെട്ടാൻ കല്പനയുണ്ടോ?”
“വെട്ടരുതെന്നു കല്പനയില്ല.”
“അതെന്തു നീതി?”
“അതാണു രാജനീതി.”
“അതനീതി.”
“രാജ്യത്തു നീതി നടപ്പാക്കാൻ ഒരു ചേകോനേയും സാമൂരി തിരുമനസ്സു അധികാരപ്പെടുത്തിയിട്ടില്ല.”
“അങ്കം വെട്ടി സത്യവും നീതിയും തെളിയിക്കാൻ സാമൂരിക്കു മുമ്പേയുള്ള പെരുമാക്കൾ തന്നെ ചേകവരെ അധികാരപ്പെടുത്തിയിട്ടുണ്ട്.”
“ഞാനയാളെ വെട്ടുന്നില്ല, പോരേ?”
“പോരാ. എന്തിനായാലും ചേകോന്റെ ചുരികയും നായരുടെ വാളും ഏറ്റുമുട്ടി. ഒരു തർക്കവും ഉണ്ടായി. അതിന്റെ നീതി അങ്കം വെട്ടിത്തന്നെ തീർക്കണം. അതാണു ആചാരവും നാട്ടുനടപ്പും.”
“ആചാരത്തിനു ഞാനെതിരല്ല. അങ്കം കുറിച്ചോളൂ.”
“അതിനു മുമ്പ് ശ്രീദാമനുമായിട്ടെനിക്കൊരു ഏർപ്പാടുണ്ട്.”
ശ്രീദാമൻ എഴുന്നേറ്റ് ചേകവനെ അത്ഭുതത്തോടെ വീക്ഷിച്ചു.
“ഗുരു ശിഷ്യന്റെ ശിഷ്യൻ അഥവാ ശിഷ്യൻ ഗുരുവിന്റെ ഗുരു എന്നു ശ്രീദാമാ നീ പറയുകയാൽ എന്റെ ഭാര്യ ഭാര്യ ഭർത്താവിന്റെ ഭർത്താവ് അഥവാ ഭർത്താവ് ഭാര്യയുടെ ഭാര്യ എന്നു പറയാനിടയായിരിക്കുന്നു. ആയതിനാൽ എനിക്കുണ്ടായ അപമാനത്തിനു പ്രതിക്രിയയായി ഇന്നേക്കു നാല്പത്തൊന്നാംനാൾ നീയോ നീ നിയോഗിക്കുന്ന യോദ്ധാവോ ഈ നഗരിത്തലക്കൽ നാടുവാഴി പടച്ചുണ്ടാക്കുന്ന അങ്കത്തട്ടിൽ വച്ചു എന്നോടു നല്ലങ്കത്തിനു വരേണ്ടതാണ്.”
മിഴി വിടർത്തി ശ്രീദാമൻ ശരിയെന്നുച്ചരിച്ചു.
ചേകവൻ രൈരുവിനോടങ്കം കുറിക്കാനുള്ള വാക്കുകൾ ആലോചിച്ചെടുക്കും മുമ്പു തന്നെ രൈരു കൌശലപൂർവം അങ്കക്കുറിവാചകം ചൊല്ലി.
“ശ്രീദാമനുമായുള്ള തന്റെ അങ്കം കഴിയുമ്പോൾതന്നെ അതേ അങ്കത്തട്ടിൽ വച്ചു തന്നെ ഞാൻ നേരിടും. ഇപ്പോൾ ഞാൻ പോകുകയാണ്. നാളെ ശ്രീദാമൻ നേരിൽ വന്നു മുന്നാൾപ്പാടിനെ മുഖം കാട്ടിക്കൊള്ളണം.”
നിസ്സഹായനായി ചേകവൻ നിൽക്കവേ രൈരുവും പടയാളികളും നടന്നു നീങ്ങി. ഏറ്റവും ഒടുവിൽ നടന്നു നീങ്ങിയ സ്ത്രീവിഷയത്തിൽ അല്പം താല്പര്യമുള്ള ഒരാളൊഴികെ ഇരുപതുപേർ മാത്രമേ മുന്നാൽപ്പാടിനോടു കാര്യവിവരം ഉണർത്തിക്കാനുണ്ടായുള്ളൂ. അയാളെ തേതിയക്ഷി പിടിച്ചിരുന്നു.
നാല്പത്തൊന്നു ദിവസം ആയുസ്സു നീട്ടിക്കിട്ടിയ സന്തോഷം പുലക്കുടിലിൽ വച്ചു ശ്രീദാമൻ സിംഹികയുമായി പങ്കിട്ടു.
ഒരു ആപേക്ഷിക ബഹുവാദിയാകയാൽ താങ്കൾ പറയുന്നതെല്ലാം ശരിയാണെന്നു ജീവബിന്ദുവിനു അറിയാമെങ്കിലും കൂടുതൽ മികച്ച അറിവിനായി അയാൾ പരിശ്രമിക്കുന്നു. താങ്കൾ അയാളുടെ ഗുരുവാണെങ്കിലും ശിഷ്യൻ കാലക്രമത്തിൽ ഗുരുവിനേക്കാൾ മികച്ചവനാകുമെന്നും അയാൾക്കറിയാം
ശ്രീദാമനാരായണീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ശ്രീദാമനാരായണീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച
നായരും ചേകോനും അങ്കം കുറിക്കുന്നു
പോസ്റ്റ് ചെയ്തത്
ജീവബിന്ദു
ല്
3:01 PM
0
അഭിപ്രായ(ങ്ങള്)
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്:
ചേകവൻ,
നായർ,
ശ്രീദാമനാരായണീയം,
Chekavan,
Nayar,
Sreedamanarayaniyam
2011 ജൂലൈ 26, ചൊവ്വാഴ്ച
കൊതുകുകൾക്കെതിരെ ഒരു യുദ്ധ പ്രഖ്യാപനം
നെടിയിരിപ്പു സ്വരൂപത്തിനു നാലു ചുറ്റും നിന്നും കാര്യമായ എതിർപ്പുകൾ ഇല്ലാതിരുന്നതിനാൽ അമ്മ മഹാറാണി തന്നെ ആരംഭിച്ചു വച്ച വിവാദം രേവതി പട്ടത്താനം കൊണ്ടു തീർപ്പാക്കിയിരുന്നു. മാനവിക്രമൻ സാമൂതിരി അതിനാൽ നാടിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ ചില പരിശ്രമങ്ങളൊക്കെ ചെയ്യാൻ നിരീച്ചു. കുത്തുന്ന സാമൂരിയെ കുത്തി നോവിക്കുന്ന കൊതുകുകളും പ്രതിയോഗികളെ എച്ചിൽ തീറ്റിക്കുന്ന ശൈലാബ്ധീശ്വരനെ മലം തീറ്റിക്കുന്ന ഈച്ചകളും മാനവിക്രമൻ സാമ്രാജ്യത്തിനെതിരെയുള്ള വെല്ലുവിളികളായി തന്നെ കണ്ടു. ക്ഷുദ്രജീവികളുടെ ഇത്തരം വെളിവുകെട്ട ആക്രമണങ്ങളെ കോവിലകത്തിനു ചുറ്റുമെങ്കിലും പ്രതിരോധിക്കുന്നതിനു സാമൂതിരി നാല്പതു നായരച്ചിമാരടങ്ങുന്ന ഒരു പെൺപടയെ വട്ടിയും ചൂലും ആയുധമാക്കി കല്പിച്ചു കൊടുത്തു നിയോഗിച്ചു. സംബന്ധത്തിനൊഴികെ സാമൂരി മറ്റെവിടെ പോയാലും ഈ അടിച്ചുതളിക്കാരികൾ പച്ചക്കർപ്പൂരം കലക്കിയ ചാണകവെള്ളവുംതളിച്ചുകൊണ്ടു മുന്നിലുണ്ടാകും. സാമൂരിക്കു മതിയായ കാഴ്ച്ച വക്കുന്ന ആർക്കും ചാണകം തെളി അനുകരിക്കാനുള്ള അനുമതി കല്പിച്ചു നൽകപ്പെടാനും തുടങ്ങി.
ചിലച്ചു സ്വൈരം കെടുത്തരുതെന്നു കല്പനയുണ്ടായിരുന്നതിനാലും രണ്ടു നേരവും കുശാൽ ശാപ്പാടും ആണ്ടിൽ രണ്ടു പുടവയും കൂട്ടുകിടക്കാൻ യോഗ്യരായ നായന്മാരേയും മുറക്കു കിട്ടുമെന്നതുകൊണ്ടു പെണ്ണുങ്ങളും സംതൃപ്തരായിരുന്നു.
കോവിലകമുറ്റത്തു മുറപ്പടി ചാണംതെളി നടക്കവെയാണ് പയ്യൂർ പട്ടേരി തമ്പുരാനെ മുഖം കാണിക്കാനെത്തിയത്. കാലത്തെ കഞ്ഞിയും പുഴുക്കും കഴിച്ചു കസാലയിൽ നീണ്ടു നിവർന്നു കിടന്ന സാമൂരി എച്ചിൽ പാത്രത്തിൽ ഈച്ച വന്നിരിക്കുന്നതു പട്ടേരി കണ്ടതുകൊണ്ടു കലഹം തുടങ്ങി.
“ഈ നശൂലങ്ങളെ ഒഴിവാക്കൻ വല്ല മാർഗ്ഗവുമുണ്ടോ പട്ടേരീ?”
‘തൽക്കാലം ഒരു ഹോമം തരാക്കാം”
സാമൂരിക്കു പിടിച്ചു. ഒന്നുമില്ലെങ്കിലും കൊതുകുകൾ മേദസ്സു കണ്ടു നമ്പൂരിമാരുടെ പുറകെ പോയേക്കും. സാമൂരിയുടെ ശക്തിയും ശത്രുക്കളുടെ നാശവും ഒന്നുകൂടി ഉറപ്പായെന്നു നാട്ടാർ വിചാരിക്കുകയും ചെയ്യും.
“പട്ടേരീം പിള്ളേരും മതി. ഈയാഴ്ച തന്നെ ശുഭമുഹൂർത്തം ഗണിച്ചു തുടങ്ങിക്കോളൂ.”
“ഉവ്വ്. ഒരു കാര്യം കൂടി അറിയിക്കാനുണ്ടായിരുന്നു.“
“ആവാലോ. വയസ്സായതുകൊണ്ടു അസാരം ക്ഷീണമുണ്ട്. കഞ്ഞി കുടിച്ചാൽ പോലും ഒരു തളർച്ച. പിശുക്കാണെന്നു കരുതേണ്ട. വേണ്ടതൊക്കെ ഇളമുറയോടു പറഞ്ഞാൽ മതി.”
മാനവേദനോടു പറയുന്നതു തന്നെയാണു നല്ലതെന്നുപട്ടേരിക്കും തോന്നി. വരാൻ പോകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാൻ വരാൻ പോകുന്ന ഭരണാധികാരി തന്നെയാണ് യോഗ്യൻ. പട്ടേരി മാനവേദനെ തേടിയിറങ്ങി.
കിരീടധാരണം ചെയ്ത സാമൂതിരിയുടെ മാത്രം സ്ഥാനപ്പേരാണ് മാനവിക്രമൻ. ആറുപതെങ്കിലും തികയാത്ത മാനവിക്രമന്മാർ അപൂർവമായിരുന്നു. കിഴക്കെ കോവിലകത്തെ തിരുമുൽപ്പാടായിരുന്ന മാനവിക്രമൻ സാമൂതിരിയായപ്പോൾ ഏറാൾപ്പാടായിരുന്ന മാനവേദന്റെ സാന്നിദ്ധ്യം മാനവിക്രമന്റെ ജീവനു അത്ര സുരക്ഷിതമല്ലാതിരുന്നതിനാൽ ഒരമ്പും തൊടുത്തു കോവിലകത്തുനിന്നും ഇറങ്ങിപ്പോയതാണ് മാനവേദൻ. കാര്യം കൊണ്ടു സാമൂരിയാണെങ്കിലും വൃദ്ധനായ മാനവിക്രമൻ രാജ്യകാര്യങ്ങൾ മിക്കവാറും മാനവേദനു വിട്ടു കോടുത്തു ക്ഷേത്രകാര്യങ്ങളിലും സാഹിത്യത്തിലും മുഴുകി മുഴുകിയങ്ങനെ ജീവിതം തീർക്കുകയാണ്.
ഊർജ്ജസ്വലനായിരുന്നു മാനവേദൻ. തനിക്കു പ്രവേശിക്കാൻ അനുമതിയില്ലാത്തിടത്തു ഹോമം നടത്താനുള്ള ഏർപ്പാടുകൾ താൻ തന്നെ നടത്തുന്ന കാര്യമോർത്ത് ഏറാൾപ്പാട് ചിരിച്ചു.
“ഒക്കെ പട്ടേരി തന്നെ നടത്തിയാൽ മതി.” ഒരു പൊൻകിഴിയെടുത്തു പയ്യൂർ ഭട്ടതിരിക്കു കൊടുത്തിട്ടു മാനവേദൻ പിറുപിറുത്തു, “ഈച്ചയും കൊതുകും എലിയുമായി നാടിന്റെ സമ്പത്തു നശിപ്പിക്കുന്നതിനു ഒരു കണക്കുമില്ല.”
സ്വരത്തിൽ ഒരല്പം കനം വരുത്തി ഏറാൾപ്പാട്.
“പട്ടേരിക്കു തൃപ്തിയായിക്കാണുമല്ലോ? എന്നാൽ ഇനി മടങ്ങാം.”
പട്ടേരി പക്ഷെ ഏറാൾപ്പാടിന്റെ കൈ പിടിച്ചു, “കുട്ടാ, നിനക്കു മാത്രം ചെയ്യാനാകുന്ന കുറച്ചു കാര്യങ്ങളുണ്ട്.”
അര നാഴിക നേരത്തെ കാര്യവിചാരത്തിനു ശേഷം മാനവേദൻ പ്രഖ്യാപിച്ചു,
“രേവതി പട്ടത്താനത്തിന്റെ നടത്തിപ്പു മൂന്നാൾപ്പടിൽനിന്നും ഞാൻ ഏറ്റെടുക്കുകയാണ്. വിവരം കുന്നലക്കോനാതിരിയെ അറിയിക്കാൻ ഒരോല തരാം.”
മാനവേദന്റെ നിർദ്ദേശം സാമൂരി അംഗീകരിച്ചു. കോഴിക്കോട് തളിയിലപ്പന്റെ ക്ഷേത്രത്തിലെ രേവതി പട്ടത്താനത്തെക്കുറിച്ച് തമിഴ് നാടുകളിൽ കൂടി അറിയിപ്പു കോടുക്കാൻ അതോടെ വ്യവസ്ഥയായി.
ചിലച്ചു സ്വൈരം കെടുത്തരുതെന്നു കല്പനയുണ്ടായിരുന്നതിനാലും രണ്ടു നേരവും കുശാൽ ശാപ്പാടും ആണ്ടിൽ രണ്ടു പുടവയും കൂട്ടുകിടക്കാൻ യോഗ്യരായ നായന്മാരേയും മുറക്കു കിട്ടുമെന്നതുകൊണ്ടു പെണ്ണുങ്ങളും സംതൃപ്തരായിരുന്നു.
കോവിലകമുറ്റത്തു മുറപ്പടി ചാണംതെളി നടക്കവെയാണ് പയ്യൂർ പട്ടേരി തമ്പുരാനെ മുഖം കാണിക്കാനെത്തിയത്. കാലത്തെ കഞ്ഞിയും പുഴുക്കും കഴിച്ചു കസാലയിൽ നീണ്ടു നിവർന്നു കിടന്ന സാമൂരി എച്ചിൽ പാത്രത്തിൽ ഈച്ച വന്നിരിക്കുന്നതു പട്ടേരി കണ്ടതുകൊണ്ടു കലഹം തുടങ്ങി.
“ഈ നശൂലങ്ങളെ ഒഴിവാക്കൻ വല്ല മാർഗ്ഗവുമുണ്ടോ പട്ടേരീ?”
‘തൽക്കാലം ഒരു ഹോമം തരാക്കാം”
സാമൂരിക്കു പിടിച്ചു. ഒന്നുമില്ലെങ്കിലും കൊതുകുകൾ മേദസ്സു കണ്ടു നമ്പൂരിമാരുടെ പുറകെ പോയേക്കും. സാമൂരിയുടെ ശക്തിയും ശത്രുക്കളുടെ നാശവും ഒന്നുകൂടി ഉറപ്പായെന്നു നാട്ടാർ വിചാരിക്കുകയും ചെയ്യും.
“പട്ടേരീം പിള്ളേരും മതി. ഈയാഴ്ച തന്നെ ശുഭമുഹൂർത്തം ഗണിച്ചു തുടങ്ങിക്കോളൂ.”
“ഉവ്വ്. ഒരു കാര്യം കൂടി അറിയിക്കാനുണ്ടായിരുന്നു.“
“ആവാലോ. വയസ്സായതുകൊണ്ടു അസാരം ക്ഷീണമുണ്ട്. കഞ്ഞി കുടിച്ചാൽ പോലും ഒരു തളർച്ച. പിശുക്കാണെന്നു കരുതേണ്ട. വേണ്ടതൊക്കെ ഇളമുറയോടു പറഞ്ഞാൽ മതി.”
മാനവേദനോടു പറയുന്നതു തന്നെയാണു നല്ലതെന്നുപട്ടേരിക്കും തോന്നി. വരാൻ പോകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാൻ വരാൻ പോകുന്ന ഭരണാധികാരി തന്നെയാണ് യോഗ്യൻ. പട്ടേരി മാനവേദനെ തേടിയിറങ്ങി.
കിരീടധാരണം ചെയ്ത സാമൂതിരിയുടെ മാത്രം സ്ഥാനപ്പേരാണ് മാനവിക്രമൻ. ആറുപതെങ്കിലും തികയാത്ത മാനവിക്രമന്മാർ അപൂർവമായിരുന്നു. കിഴക്കെ കോവിലകത്തെ തിരുമുൽപ്പാടായിരുന്ന മാനവിക്രമൻ സാമൂതിരിയായപ്പോൾ ഏറാൾപ്പാടായിരുന്ന മാനവേദന്റെ സാന്നിദ്ധ്യം മാനവിക്രമന്റെ ജീവനു അത്ര സുരക്ഷിതമല്ലാതിരുന്നതിനാൽ ഒരമ്പും തൊടുത്തു കോവിലകത്തുനിന്നും ഇറങ്ങിപ്പോയതാണ് മാനവേദൻ. കാര്യം കൊണ്ടു സാമൂരിയാണെങ്കിലും വൃദ്ധനായ മാനവിക്രമൻ രാജ്യകാര്യങ്ങൾ മിക്കവാറും മാനവേദനു വിട്ടു കോടുത്തു ക്ഷേത്രകാര്യങ്ങളിലും സാഹിത്യത്തിലും മുഴുകി മുഴുകിയങ്ങനെ ജീവിതം തീർക്കുകയാണ്.
ഊർജ്ജസ്വലനായിരുന്നു മാനവേദൻ. തനിക്കു പ്രവേശിക്കാൻ അനുമതിയില്ലാത്തിടത്തു ഹോമം നടത്താനുള്ള ഏർപ്പാടുകൾ താൻ തന്നെ നടത്തുന്ന കാര്യമോർത്ത് ഏറാൾപ്പാട് ചിരിച്ചു.
“ഒക്കെ പട്ടേരി തന്നെ നടത്തിയാൽ മതി.” ഒരു പൊൻകിഴിയെടുത്തു പയ്യൂർ ഭട്ടതിരിക്കു കൊടുത്തിട്ടു മാനവേദൻ പിറുപിറുത്തു, “ഈച്ചയും കൊതുകും എലിയുമായി നാടിന്റെ സമ്പത്തു നശിപ്പിക്കുന്നതിനു ഒരു കണക്കുമില്ല.”
സ്വരത്തിൽ ഒരല്പം കനം വരുത്തി ഏറാൾപ്പാട്.
“പട്ടേരിക്കു തൃപ്തിയായിക്കാണുമല്ലോ? എന്നാൽ ഇനി മടങ്ങാം.”
പട്ടേരി പക്ഷെ ഏറാൾപ്പാടിന്റെ കൈ പിടിച്ചു, “കുട്ടാ, നിനക്കു മാത്രം ചെയ്യാനാകുന്ന കുറച്ചു കാര്യങ്ങളുണ്ട്.”
അര നാഴിക നേരത്തെ കാര്യവിചാരത്തിനു ശേഷം മാനവേദൻ പ്രഖ്യാപിച്ചു,
“രേവതി പട്ടത്താനത്തിന്റെ നടത്തിപ്പു മൂന്നാൾപ്പടിൽനിന്നും ഞാൻ ഏറ്റെടുക്കുകയാണ്. വിവരം കുന്നലക്കോനാതിരിയെ അറിയിക്കാൻ ഒരോല തരാം.”
മാനവേദന്റെ നിർദ്ദേശം സാമൂരി അംഗീകരിച്ചു. കോഴിക്കോട് തളിയിലപ്പന്റെ ക്ഷേത്രത്തിലെ രേവതി പട്ടത്താനത്തെക്കുറിച്ച് തമിഴ് നാടുകളിൽ കൂടി അറിയിപ്പു കോടുക്കാൻ അതോടെ വ്യവസ്ഥയായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)