ഒരു നിലാവിലലിയുമാശയായ്
പറന്നു പറന്നു നടന്നൊരു ദേശാടനക്കിളി
ഒരു തൂവൽ മാത്രമവശേഷിപ്പിച്ചുകൊണ്ട്
ഇവിടെയീമണ്ണിൽ വീണടിഞ്ഞുപോയി
അനന്ത നിശ്ശൂന്യതയിലതലിഞ്ഞുപോയി
ജഢം ചീഞ്ഞളിഞ്ഞുപോയ-
സ്ഥിക്കൂടം പൊടിഞ്ഞടിഞ്ഞുപോയ-
തിൽ ലതാവലി വേരു താഴ്ത്തവേ
ഒരു പൊന്നിലക്കയ്യിലാ തൂവലുയർന്നുപോയി
ഓർക്കുമോയീ തൂവൽ കാൺകവേ
ഒരു മാത്രയെങ്കിലുമീ കിളിപ്പൈതലെ
ഒരു ആപേക്ഷിക ബഹുവാദിയാകയാൽ താങ്കൾ പറയുന്നതെല്ലാം ശരിയാണെന്നു ജീവബിന്ദുവിനു അറിയാമെങ്കിലും കൂടുതൽ മികച്ച അറിവിനായി അയാൾ പരിശ്രമിക്കുന്നു. താങ്കൾ അയാളുടെ ഗുരുവാണെങ്കിലും ശിഷ്യൻ കാലക്രമത്തിൽ ഗുരുവിനേക്കാൾ മികച്ചവനാകുമെന്നും അയാൾക്കറിയാം
Poem കവിത K.G. Sasi കെ.ജി.ശശി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Poem കവിത K.G. Sasi കെ.ജി.ശശി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച
2011 ഒക്‌ടോബർ 7, വെള്ളിയാഴ്‌ച
പുരാതന കവിതകൾ 4 - സ്വാതന്ത്ര്യം
തുടിയുടെ താളം നെഞ്ചിൽ
കറങ്ങും പമ്പരമെൻ തലയിൽ
വിടർന്ന കൺകളിൽ
നരിയെക്കണ്ടൊരു ഹരിയുടെ ഭാവം
വാലിനു പകരം നീട്ടിയ കൈകൾ കാൽമുട്ടു മടക്കി
വളച്ചുവിട്ടൊരു ടെമ്പറു കൂടിയ
കമ്പിയതായെൻ ദേഹം.
പ്രാകും വാക്കുകൾ മനസ്സിനുള്ളിൽ
കോട്ടകൾ കെട്ടുന്നു
ഞരമ്പിലുയരും ഗതിപ്രവാഹം
ചിന്തകളാകുന്നു.
അതിൽ ഞാനലിഞ്ഞു ചേരുന്നു.
ചങ്കൂറ്റം പോയി
എന്റെ നെഞ്ചൂക്കും പോയി
തുറിച്ച നോട്ടം തുളച്ച മനസ്സിൽ
പഴയ വാചകക്കസർത്തതെല്ലാം
ഒലിച്ചു പോകുന്നു
ചിനച്ചുയർന്നു കുതിച്ചുപായും
കറുത്ത കുതിരയെ പിടിച്ചു കെട്ടുന്നു
സ്വാതന്ത്ര്യത്തിൻ കഴുത്തറുക്കുന്നു
വിറച്ച കണ്ഠം പതിഞ്ഞ ശബ്ദം
എൻ വാക്കുകൾ കേൾക്കുന്നു
അരുതരുതരുതേയെന്റെ
കഴുത്തറുക്കരുതേ
കഴുത്തറുക്കരുതേ
കറങ്ങും പമ്പരമെൻ തലയിൽ
വിടർന്ന കൺകളിൽ
നരിയെക്കണ്ടൊരു ഹരിയുടെ ഭാവം
വാലിനു പകരം നീട്ടിയ കൈകൾ കാൽമുട്ടു മടക്കി
വളച്ചുവിട്ടൊരു ടെമ്പറു കൂടിയ
കമ്പിയതായെൻ ദേഹം.
പ്രാകും വാക്കുകൾ മനസ്സിനുള്ളിൽ
കോട്ടകൾ കെട്ടുന്നു
ഞരമ്പിലുയരും ഗതിപ്രവാഹം
ചിന്തകളാകുന്നു.
അതിൽ ഞാനലിഞ്ഞു ചേരുന്നു.
ചങ്കൂറ്റം പോയി
എന്റെ നെഞ്ചൂക്കും പോയി
തുറിച്ച നോട്ടം തുളച്ച മനസ്സിൽ
പഴയ വാചകക്കസർത്തതെല്ലാം
ഒലിച്ചു പോകുന്നു
ചിനച്ചുയർന്നു കുതിച്ചുപായും
കറുത്ത കുതിരയെ പിടിച്ചു കെട്ടുന്നു
സ്വാതന്ത്ര്യത്തിൻ കഴുത്തറുക്കുന്നു
വിറച്ച കണ്ഠം പതിഞ്ഞ ശബ്ദം
എൻ വാക്കുകൾ കേൾക്കുന്നു
അരുതരുതരുതേയെന്റെ
കഴുത്തറുക്കരുതേ
കഴുത്തറുക്കരുതേ
പോസ്റ്റ് ചെയ്തത്
ജീവബിന്ദു
ല്‍
4:39 PM
0
അഭിപ്രായ(ങ്ങള്)
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍:
Poem കവിത K.G. Sasi കെ.ജി.ശശി
2011 സെപ്റ്റംബർ 29, വ്യാഴാഴ്‌ച
പുരാതന കവിതകൾ 2 സമരമന്ത്രം
ഹേ
ഉലകപ്പെരും കൊല്ലരേ
ഗതലോലഹൃദയ വിചാരതന്ത്രികൾ
ലതകണക്കു സ്മൃതിയിലാടവേ
ചുഴികുത്തിപ്പത പായുന്നതിലെന്നാത്മാവു
തളരത്താളത്തിലലമാല പോലെ ഭാവവൈവിധ്യമാല
കളഭം ചാർത്തി നേദിക്കട്ടേ നിനക്കു
മലരേറ്റം വികാരാർദ്രനായ്
മറ്റൊന്നുമില്ല.
എഴുത്താകാൻ
തിരക്കുകൂട്ടുമക്ഷരപ്രപഞ്ചം തന്റെ
യെതിരെയേൽക്കുമയുതാനുഭൂതിവൈചിത്ര്യ
മതവിരാമമെന്നും പുണർന്നുള്ളുകിടുക്കിപ്പായുന്നിതാ
ശക്തിസ്വരൂപമായെന്നും പാടാൻ
ദുഃഖഗീതപ്പടുക്കൾ വാഴ്ത്തും
ജനകോടിയെ ചൂഴ്ന്ന പശി
മായയായ്
കടക്കണ്ണിളക്കി
നീർവീഴ്ത്തി
നറും തേൻനിലാച്ചിരി
അകക്കാമ്പിലിടയ്ക്കിടെയുയർത്തി
എരിയാനാകായ്കിലക്ഷണം
പിടഞ്ഞു മൃതിയിലാണ്ടുപോം
കലിക
ലളിതമേക
മൃദുതരളഹൃദയമെഴുന്നവർ
ടിപ്പണിവാഴ്വിലശേഷമേശാതെ
താർമകളിലാശ സ്വപ്നമാക്കിനടക്കേ നീർ
ജനിമൃതികളിലോരോ കണികയും വീഴ്ത്തുന്നവർ
നല്ലുലകില്ലായ്കിലെട്ടുദിക്കും
ചുട്ടുതകർക്കുമുയരെ
നീരദയും നീലവാനും മതിയവർക്കുണർച്ച നൽകാൻ
കീഴെ തപ്തനെടുനിശ്വാസമുതിർക്കുന്നമല
ദൈവങ്ങൾ ശോണരുധിരമേ കുടിക്കൂ
ലയമാ
ണഖിലകരിനിശാതിമിരവുമിന്നറുക്കാ
നുത്തിഷ്ഠചൈതന്യധാരയണയുന്നവസാനത്തൂഴവും
കാത്തുകാത്തധികകദനത്തിന്നതേ
സരസ്സരികിലറ്റമറ്റനിരപോലെഴുന്നതാ
മതിവിപുലമനുജരശ്മിജാലം
ലയമാണതിലൊരണുപോലു
മപ്പധരത്തിലെന്നപോൽ ത്രസിക്കുന്നു
അന്യോന്യവായ്പ്പാപത്തിനാഴം കുറക്കുന്നു.
ലയമാണിന്നു സകലാധിപ
നാവുതോറും പൌരുഷപ്പുതു
താളവാദ്യമേളനിരയെങ്ങു
മിളകും നെയ്ത്തിരിനാളത്തിനറ്റത്തൂഷ്മാവു
നരനുയിരിലുൾക്കൊണ്ടിട്ടനുനിമിഷവു
മാവേശത്തിരത്തരത്തള്ളലിലൊഴുകി
തന്നുണ്മ തേടി
കണ്ണീരരം കൊണ്ടു രാകി
പൂപൂത്തപോൽ
തന്നിണം കൊണ്ടു കളം വരച്ചു
കുരുതിക്കു നിന്ന ശിശു
രിപുവിനെ ചുഴിഞ്ഞുഴിഞ്ഞ
നോട്ടമാവാഹിപ്പൂ
അംശുകാമ്യപദകാമനയേശാത്തിക്കവിതയ്ക്കാശിസ്സേ വീശൂ.
ഉലകപ്പെരും കൊല്ലരേ
ഗതലോലഹൃദയ വിചാരതന്ത്രികൾ
ലതകണക്കു സ്മൃതിയിലാടവേ
ചുഴികുത്തിപ്പത പായുന്നതിലെന്നാത്മാവു
തളരത്താളത്തിലലമാല പോലെ ഭാവവൈവിധ്യമാല
കളഭം ചാർത്തി നേദിക്കട്ടേ നിനക്കു
മലരേറ്റം വികാരാർദ്രനായ്
മറ്റൊന്നുമില്ല.
എഴുത്താകാൻ
തിരക്കുകൂട്ടുമക്ഷരപ്രപഞ്ചം തന്റെ
യെതിരെയേൽക്കുമയുതാനുഭൂതിവൈചിത്ര്യ
മതവിരാമമെന്നും പുണർന്നുള്ളുകിടുക്കിപ്പായുന്നിതാ
ശക്തിസ്വരൂപമായെന്നും പാടാൻ
ദുഃഖഗീതപ്പടുക്കൾ വാഴ്ത്തും
ജനകോടിയെ ചൂഴ്ന്ന പശി
മായയായ്
കടക്കണ്ണിളക്കി
നീർവീഴ്ത്തി
നറും തേൻനിലാച്ചിരി
അകക്കാമ്പിലിടയ്ക്കിടെയുയർത്തി
എരിയാനാകായ്കിലക്ഷണം
പിടഞ്ഞു മൃതിയിലാണ്ടുപോം
കലിക
ലളിതമേക
മൃദുതരളഹൃദയമെഴുന്നവർ
ടിപ്പണിവാഴ്വിലശേഷമേശാതെ
താർമകളിലാശ സ്വപ്നമാക്കിനടക്കേ നീർ
ജനിമൃതികളിലോരോ കണികയും വീഴ്ത്തുന്നവർ
നല്ലുലകില്ലായ്കിലെട്ടുദിക്കും
ചുട്ടുതകർക്കുമുയരെ
നീരദയും നീലവാനും മതിയവർക്കുണർച്ച നൽകാൻ
കീഴെ തപ്തനെടുനിശ്വാസമുതിർക്കുന്നമല
ദൈവങ്ങൾ ശോണരുധിരമേ കുടിക്കൂ
ലയമാ
ണഖിലകരിനിശാതിമിരവുമിന്നറുക്കാ
നുത്തിഷ്ഠചൈതന്യധാരയണയുന്നവസാനത്തൂഴവും
കാത്തുകാത്തധികകദനത്തിന്നതേ
സരസ്സരികിലറ്റമറ്റനിരപോലെഴുന്നതാ
മതിവിപുലമനുജരശ്മിജാലം
ലയമാണതിലൊരണുപോലു
മപ്പധരത്തിലെന്നപോൽ ത്രസിക്കുന്നു
അന്യോന്യവായ്പ്പാപത്തിനാഴം കുറക്കുന്നു.
ലയമാണിന്നു സകലാധിപ
നാവുതോറും പൌരുഷപ്പുതു
താളവാദ്യമേളനിരയെങ്ങു
മിളകും നെയ്ത്തിരിനാളത്തിനറ്റത്തൂഷ്മാവു
നരനുയിരിലുൾക്കൊണ്ടിട്ടനുനിമിഷവു
മാവേശത്തിരത്തരത്തള്ളലിലൊഴുകി
തന്നുണ്മ തേടി
കണ്ണീരരം കൊണ്ടു രാകി
പൂപൂത്തപോൽ
തന്നിണം കൊണ്ടു കളം വരച്ചു
കുരുതിക്കു നിന്ന ശിശു
രിപുവിനെ ചുഴിഞ്ഞുഴിഞ്ഞ
നോട്ടമാവാഹിപ്പൂ
അംശുകാമ്യപദകാമനയേശാത്തിക്കവിതയ്ക്കാശിസ്സേ വീശൂ.
പോസ്റ്റ് ചെയ്തത്
ജീവബിന്ദു
ല്‍
10:04 AM
0
അഭിപ്രായ(ങ്ങള്)
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍:
Poem കവിത K.G. Sasi കെ.ജി.ശശി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)