ഹേ
ഉലകപ്പെരും കൊല്ലരേ
ഗതലോലഹൃദയ വിചാരതന്ത്രികൾ
ലതകണക്കു സ്മൃതിയിലാടവേ
ചുഴികുത്തിപ്പത പായുന്നതിലെന്നാത്മാവു
തളരത്താളത്തിലലമാല പോലെ ഭാവവൈവിധ്യമാല
കളഭം ചാർത്തി നേദിക്കട്ടേ നിനക്കു
മലരേറ്റം വികാരാർദ്രനായ്
മറ്റൊന്നുമില്ല.
എഴുത്താകാൻ
തിരക്കുകൂട്ടുമക്ഷരപ്രപഞ്ചം തന്റെ
യെതിരെയേൽക്കുമയുതാനുഭൂതിവൈചിത്ര്യ
മതവിരാമമെന്നും പുണർന്നുള്ളുകിടുക്കിപ്പായുന്നിതാ
ശക്തിസ്വരൂപമായെന്നും പാടാൻ
ദുഃഖഗീതപ്പടുക്കൾ വാഴ്ത്തും
ജനകോടിയെ ചൂഴ്ന്ന പശി
മായയായ്
കടക്കണ്ണിളക്കി
നീർവീഴ്ത്തി
നറും തേൻനിലാച്ചിരി
അകക്കാമ്പിലിടയ്ക്കിടെയുയർത്തി
എരിയാനാകായ്കിലക്ഷണം
പിടഞ്ഞു മൃതിയിലാണ്ടുപോം
കലിക
ലളിതമേക
മൃദുതരളഹൃദയമെഴുന്നവർ
ടിപ്പണിവാഴ്വിലശേഷമേശാതെ
താർമകളിലാശ സ്വപ്നമാക്കിനടക്കേ നീർ
ജനിമൃതികളിലോരോ കണികയും വീഴ്ത്തുന്നവർ
നല്ലുലകില്ലായ്കിലെട്ടുദിക്കും
ചുട്ടുതകർക്കുമുയരെ
നീരദയും നീലവാനും മതിയവർക്കുണർച്ച നൽകാൻ
കീഴെ തപ്തനെടുനിശ്വാസമുതിർക്കുന്നമല
ദൈവങ്ങൾ ശോണരുധിരമേ കുടിക്കൂ
ലയമാ
ണഖിലകരിനിശാതിമിരവുമിന്നറുക്കാ
നുത്തിഷ്ഠചൈതന്യധാരയണയുന്നവസാനത്തൂഴവും
കാത്തുകാത്തധികകദനത്തിന്നതേ
സരസ്സരികിലറ്റമറ്റനിരപോലെഴുന്നതാ
മതിവിപുലമനുജരശ്മിജാലം
ലയമാണതിലൊരണുപോലു
മപ്പധരത്തിലെന്നപോൽ ത്രസിക്കുന്നു
അന്യോന്യവായ്പ്പാപത്തിനാഴം കുറക്കുന്നു.
ലയമാണിന്നു സകലാധിപ
നാവുതോറും പൌരുഷപ്പുതു
താളവാദ്യമേളനിരയെങ്ങു
മിളകും നെയ്ത്തിരിനാളത്തിനറ്റത്തൂഷ്മാവു
നരനുയിരിലുൾക്കൊണ്ടിട്ടനുനിമിഷവു
മാവേശത്തിരത്തരത്തള്ളലിലൊഴുകി
തന്നുണ്മ തേടി
കണ്ണീരരം കൊണ്ടു രാകി
പൂപൂത്തപോൽ
തന്നിണം കൊണ്ടു കളം വരച്ചു
കുരുതിക്കു നിന്ന ശിശു
രിപുവിനെ ചുഴിഞ്ഞുഴിഞ്ഞ
നോട്ടമാവാഹിപ്പൂ
അംശുകാമ്യപദകാമനയേശാത്തിക്കവിതയ്ക്കാശിസ്സേ വീശൂ.