ഒരു നിലാവിലലിയുമാശയായ്
പറന്നു പറന്നു നടന്നൊരു ദേശാടനക്കിളി
ഒരു തൂവൽ മാത്രമവശേഷിപ്പിച്ചുകൊണ്ട്
ഇവിടെയീമണ്ണിൽ വീണടിഞ്ഞുപോയി
അനന്ത നിശ്ശൂന്യതയിലതലിഞ്ഞുപോയി
ജഢം ചീഞ്ഞളിഞ്ഞുപോയ-
സ്ഥിക്കൂടം പൊടിഞ്ഞടിഞ്ഞുപോയ-
തിൽ ലതാവലി വേരു താഴ്ത്തവേ
ഒരു പൊന്നിലക്കയ്യിലാ തൂവലുയർന്നുപോയി
ഓർക്കുമോയീ തൂവൽ കാൺകവേ
ഒരു മാത്രയെങ്കിലുമീ കിളിപ്പൈതലെ